Tuesday, 22 March 2016

തോമസ് ആല്‍വാ എഡിസണ്‍


ഒരു ദിവസം വൈകുന്നേരം സ്കൂള്‍ വിട്ടുവന്ന തോമസ് ആല്‍വാ എഡിസണ്‍ അമ്മയ്ക്കു നേരേ ഒരു പേപ്പര്‍ നീട്ടിക്കൊണ്ട് പറഞ്ഞു. ''അമ്മേ ദാ..ഈ കത്ത് അമ്മയ്ക്കു തരാന്‍ ക്ലാസ് ടീച്ചര്‍ പറഞ്ഞു". ആകാംക്ഷയോടെ എഡിസന്റെ അമ്മ ആ കത്ത് വാങ്ങി. കത്തിലൂടെ കണ്ണോടിച്ച എഡിസന്റെ അമ്മയുടെ മുഖം മങ്ങി. ഈ ഭാവമാറ്റം കണ്ട എഡിസണ്‍ ചോദിച്ചു "എന്താ അമ്മേ ഈ കത്തില്‍?". ഉടനെ ചെറുതായി പുഞ്ചിരിച്ചുകൊണ്ട് അമ്മ ആ കത്ത് ഉറക്കെ വായിച്ചു. " നിങ്ങളുടെ മകന്‍ അസാമാന്യ കഴിവുകളുള്ള ഒരു കുട്ടിയാണ്. ഈ ചെറിയ സ്കൂളിലെ അധ്യാപകരോ സൗകര്യങ്ങളോ അവനെ നന്നായി പഠിപ്പിക്കാന്‍ മതിയാവില്ല. നിങ്ങള്‍ തന്നെ കൂടുതല്‍ സമയം അവനെ പഠിപ്പിക്കുന്നതാകും ഉചിതം".
നാളുകള്‍ കടന്നുപോയി, മാസങ്ങളും, വര്‍ഷങ്ങളും കഴിഞ്ഞു. എഡിസണ്‍ ലോകമറിയുന്ന നൂറ്റാണ്ടിലെ തന്നെ മികച്ച ശാസ്ത്രജ്ഞനായി മാറി. ഒരു ദിവസം വീട്ടിലെ പഴയ സാധനങ്ങള്‍ അടുക്കി വൃത്തിയാക്കിക്കൊണ്ടിരിക്കേ എഡിസണ്‍ മടക്കിയ ഒരു പഴയ പേപ്പര്‍ കഷണം കിട്ടി. എഡിസണ്‍ അതെടുത്ത് നോക്കി. അന്ന് തന്റെ ടീച്ചര്‍ അമ്മയ്ക്കായി കൊടുത്തുവിട്ട കത്തായിരുന്നു അത്. എഡിസണ്‍ അത് വായിച്ചു നോക്കി. അതില്‍ ഇങ്ങനെ എഴുതിയിരുന്നു:
" നിങ്ങളുടെ മകന്‍ ബുദ്ധിയില്ലാത്ത ഒരു കുട്ടിയാണ്. ഇവനെ പഠിപ്പിച്ച് സമയം കളയാന്‍ ഞങ്ങള്‍ക്കാവില്ല, ദയവായി ഇനി ഇവനെ ഈ സ്കൂളിലേയ്ക്ക് അയയ്ക്കരുത്." ഇത് വായിച്ചശേഷം എഡിസണ്‍ മണിക്കൂറുകള്‍ ഒറ്റയ്ക്കിരുന്നു വാവിട്ടു കരഞ്ഞു.
അവസാനം അയാള്‍ തന്റെ പഠനമുറിയിലെ മേശയില്‍ നിന്നും ഡയറിയെടുത്ത് ഇങ്ങനെ കുറിച്ചു:
" ബുദ്ധിയില്ലാത്ത എഡിസണെ ലോകത്തിന് മുന്നില്‍ മഹാനാക്കിയ എന്റെ അമ്മയാണ് യഥാര്‍ത്ഥ ധീര വനിത"... . ദുര്‍ബല മനസ്സുള്ള ഇന്നത്തെ കുട്ടികള്‍ നാളെയുടെ അഭിമാനമായി മാറിയേക്കാം.
തളരരുത്....നിങ്ങളാകാം നാളെയുടെ ധീരവനിതയോ...ധീരപുരുഷനോ..ധൈര്യത്തോടെ മുന്നേറൂ.... ..


വിവാഹം

കെട്ടുന്നെങ്കില്‍ ഒരു ചൊവ്വാദോഷക്കാരിയെ തന്നെ കെട്ടണം.... വെറും ചൊവ്വാദോഷക്കാരിയല്ല..... കെട്ടിന്‍റെ എട്ടാം നാള്‍ കെട്ടിയോന്‍ തട്ടിപ്പോവുമെന്ന് ജാതകത്തിലുള്ള ഒരു ചൊവ്വാദോഷക്കാരിയെ .... !
ആ എട്ടു ദിവസവും അവള്‍ ഞാന്‍ കെട്ടിയ താലി മുറുകെ പിടിച്ച് എനിക്കായി മനമുരുകി പ്രാര്‍ത്ഥിക്കും ..
ആ എട്ടു ദിവസവും ,വഴികണ്ണുമായി മുപ്പത്തിമുക്കോടി ദൈവങ്ങളേയും വിളിച്ച് അവളെന്‍റെ വരവും കാത്തിരിക്കും ...
ആ എട്ടു ദിവസവും അവളെന്‍റെ നെഞ്ചില്‍ കിടന്ന് ഉറങ്ങാതെ എന്‍റെ ഹൃദയത്തിന്‍റെ സ്പന്ദനമറിയും....
ആ എട്ടു ദിവസവും അവളുടെ ചുണ്ടുകള്‍ എനിക്കായി മാത്രം മന്ത്രിക്കും , ആ കണ്ണുകള്‍ എനിക്കായി മാത്രം തുളുമ്പും , ആ ഹൃദയം എനിക്കായി മാത്രം തുടിക്കും , ആ കാതുകള്‍ എന്‍ സ്വരത്തിനായി മാത്രം കാതോര്‍ക്കും.....
ആ എട്ടു നാള്‍ എനിക്കവള്‍ വാത്സല്ല്യമേകുന്ന അമ്മയാകും.... അനുസരിപ്പിക്കുന്ന അനിയത്തിയാവും... ശാസിക്കുന്ന ചേച്ചിയാവും....
എന്നിട്ടാ എട്ടാം നാളിന്‍റെ അന്ത്യയാമത്തില്‍ ഞങ്ങളൊരുമിച്ചാ മട്ടുപ്പാവില്‍ നിന്ന് ആകാശത്തേക്ക് നോക്കി ചൊവ്വയോട് ഒരുപാട് നന്ദി പറയും ,
ഞങ്ങളുടെ മനസ്സുകളെ ഒരുമിച്ച് സ്നേഹിക്കാന്‍ പഠിപ്പിച്ചതിന് , ഞങ്ങളെ മനസ്സുകളെ ഒന്നായി ചിന്തിപ്പിച്ചതിന്, ഞങ്ങളുടെ ഹൃദയം ഒരുപോല്‍ തുടിപ്പിച്ചതിന് , എല്ലാത്തിനുമുപരി ഞങ്ങളുടെ ജീവിതത്തിന് ശക്തമായൊരു അടിത്തറയേകിയതിന്....
ആ നന്ദി പറച്ചില്‍ കേട്ടാവണം ഞങ്ങള്‍ക്കായി ഒന്‍പതാം നാള്‍ പുലരേണ്ടത്.....!!.... ആ പുലരിയില്‍ നിന്നാവണം ഈ ജന്മം മുഴുവനുമുള്ള പുലരികള്‍ക്ക് തുടക്കം....!!

(ഫോട്ടോ കടപ്പാട് Aneesh Thrithallur
Different point )

പ്രണയം

നട്ടപ്പൊരി വെയിലത്ത് അണ്ണാക്ക് വരണ്ടതിനാല്‍ എന്തേലും തണുത്ത വെള്ളം കുടിക്കാമെന്ന് കരുതി നവാസും ഞാനും അടുത്തുള്ള കൂള്‍ബാറില്‍ കയറി.
കായ് കുറവായതിനാല്‍ ലെെം ജ്യൂസിനോഡര്‍ ചെയ്തിരിക്കുമ്പോഴാണ് ഒര് ഒലിപ്പിക്കല്‍ പ്രണയവുമായി നട്ടാലുച്ചക്കെ രണ്ടെണ്ണം കയറിവരുന്നത്. ബെെക്ക് നിര്‍ത്തിയപ്പളേ ഞങ്ങള്‍ അവരെ ശ്രദ്ധിച്ചു. ബെെക്കില്‍ നിന്നും അവനാദ്യം ഇറങ്ങി കണ്ണടവെച്ച സുന്ദരിയായ പെണ്‍കുട്ടിയെ എടുത്ത് ഇറക്കി വെക്കുന്നു. പിന്നെ കെെപിടിച്ച് കൊച്ച് കുഞ്ഞുങ്ങളെപ്പോലെ കെയര്‍ ചെയ്ത് കൂള്‍ബാറിലേക്ക് കൊണ്ട് വരുന്നു.
അവരെ കാട്ടിക്കൂട്ടലു കണ്ട് ഞങ്ങള്‍ പരസ്പരം കമന്‍റിടാന്‍ തുടങ്ങി. അയാള്‍ കേട്ട് കാണും ഞങ്ങളെ തുറിച്ചൊന്ന് നോക്കി.
ഞങ്ങളുടെ മുന്‍സീറ്റിലിരുന്ന് ഗ്രേപ് ജ്യൃസിനോടര്‍ ചെയ്തു.
സ്ട്രായിട്ട് അയാള്‍ അവളുടെ ചുണ്ടിലേക്കടുപ്പിച്ച് പിടിച്ച് കൊടുക്കുന്നതും കുടിച്ച് തീരാനായപ്പോ അയാളുടെ നിറഞ ഗ്ളാസിലെ പകുതി കൂടി അവളുടെ ഗ്ളാസ്ലേക്കൊഴിച്ച് കൊടുക്കുന്നതും മതിയെന്ന് പറഞ്ഞ് നിര്‍ത്തിയപ്പോ അവളു കുടിച്ചതിന്‍റെ ബാക്കിയും തന്‍റെ ഗ്ളാസിലുള്ളതും അയാള്‍ കുടിക്കുന്നതും അയാളുടെ കയ്യിലെ കര്‍ച്ചീഫ് കൊണട്‌ അവളുടെ മുഖത്തെ അവശിഷ്ട്ടം തുടച്ച് കൊടുക്കുന്നതും കണ്ട് സഹികെട്ട എന്‍റെ സുഹൃത്തിന്‍റെ ഒച്ച അല്പം കൂടിപ്പോയി.
പെണ്‍കൂസന്‍.
വിളിച്ചതയാള്‍ കേട്ടു. ഞങ്ങളെ നോക്കി . ഒന്ന് പുഞ്ചിരിച്ചു. അയാളുടെ പ്രിയതമയോട് കുറച്ച് നേരം അവിടെ ഇരിക്കൂന്ന് പറഞ്ഞ് അയാള്‍ ഞങ്ങളടുത്തേക്ക് വന്നു.
സഹോദരമ്മാരേ വിരോധമില്ലേല്‍ ഒന്ന് പുറത്തേക്ക് വരൂ.
പടച്ചോനേ അടിക്കാനാകുമോ. ചെറിയൊര് പേടി തോന്നെയെങ്കിലും ഞങ്ങള്‍ പുറത്തേക്ക് പോയി.
പ്രിയ കൂട്ടുകാരെ നിങ്ങളുടെ ഫീലിങ്ങ് എനിക്ക് മനസിലാവും.
ആള്‍ക്കാരു കാണിക്കെ പച്ചയായി തൊട്ടുരുമ്മി നടക്കുനവരെ നിങ്ങളുടെ പ്രായത്തില്‍ എനിക്കും ഒര് മാതിരിയായിരുന്നു.
പക്ഷെ ഈ പെണ്‍കുട്ടി എന്‍റെ ഭാര്യയാണ്. അവള്‍ക്ക് കണ്ണുകാണില്ല. അതോണ്ടാട്ടോ ഇങ്ങനെയൊക്കെ.
അതു പറഞ്ഞ് പോകാന്‍ തിരിഞ്ഞ അയാളുടെ കെെകളില്‍ ഞങ്ങളാഞ്ഞു പിടിച്ചു.
അല്ല ഇത്രേം സുമുഖനായ നിങ്ങളെന്തേ ഒര് അന്ധയായ പെണ്ണിനെ കെട്ടി.
അയാള്‍ പുഞ്ചിരിച്ചു.
അതൊര് കഥയാണ്.
വീട്ട് ജോലിക്ക് പോയായിരുന്നു ഉപ്പയില്ലാത്ത എന്നെ എന്‍റുമ്മ വളര്‍ത്തിയത്.
വലിയ പണക്കാരായ ഈ പെണ്‍കുട്ടിയുടെ വീട്ടിലായിരുന്നു ഉമ്മ പണിക്ക് പോയത്.
ഒര് ദിവസം തട്ടത്തില്‍ ചോരയുമായി വന ഉമ്മയെക്കണ്ട് ഞാന്‍ ചോദിച്ചു ഇതെന്ത് പറ്റി ഉമ്മാ.
ഉമ്മ ദയനിയമായി ആ കഥപറഞ്ഞു.
കണ്ണു കാണാത്ത മോളെ കിടകകയില്‍ കിടപ്പിലായ അതിന്‍റെ ഉമ്മ ചേര്‍ത്തു പിടിച്ച് എന്‍റെ ഉമ്മയോട് ഇങ്ങനെ പറഞ്ഞത്രേ. ഇത്താത്താ എനിക്ക് രണ്ട് സങ്കടമേ ഉള്ളൂ. ഒന്ന് കണ്ണ് കാണാത്ത എന്‍റെ മോളെ ആരും കല്ല്യാണം കഴിക്കില്ലല്ലോ. എന്‍റെ മരണശേഷം അവളൊറ്റക്കാവൂല്ലേ. മറ്റൊന്ന് എന്‍റെ മരണത്തിന് മുന്‍പ് എന്‍റെ മോളുടെ കെെകൊണ്ട് ഒരൃ ഗ്ളാസ് വെള്ളം എനിക്ക് കുടിക്കാനവുമോ.
ഇത് കേട്ട മോള് ഞാനിപ്പം കൊണ്ടത്തരാം ഉമ്മച്ചീ എന്ന് പറഞ്ഞ് നടന്ന് പരിചയമുള്ള വഴികളിലൂടെ ഓടി. വെള്ളമെടുക്കാന്‍. നടുവകത്തെ മലര്‍ക്കെ തുറന്നിട്ട ഡോറില്‍ നെറ്റിയടിച്ചു. ചോരയൊലിച്ചു.
എന്നിട്ടും ഗ്ളാസില്‍ വെള്ളവുമായി ഉമ്മക്കടുത്തേക്കവള്‍ വന്നു.
നിറഞ കണ്ണോടെ അവളുടെ ഉമ്മ വെള്ളം കൂടിച്ചു.
എന്‍റെ ഉമ്മ തട്ടം കൊണ്ടാ പെണ്‍കുട്ടിയുടെ നെറ്റിയിലെ ചോരയൊപ്പി.
കഥകേട്ട് സങ്കടമായ ഞാനെന്‍റെ ഉമ്മ്ോട് പറഞ്ഞു ഞാന്‍ വലുതായിട്ട് കെട്ടിക്കോളാം ആ പെണ്‍കൊച്ചിനെ.
ഇതെല്ലാം കേട്ട് നിന്ന ഞങ്ങളു വല്ലാതെയായി.
എന്‍റെ കൂട്ടുകാരനയാളോട് ചോദിച്ചു.
നിങ്ങളുടെ ജീവിതം അതിലെ സന്തോഷങ്ങള്‍.അതൊക്കെ ഇല്ലാണ്ടായില്ലേ??
അയാളൊന്ന് ചിരിച്ചു.
''ലോകത്തെ ഏറ്റവും വലിയ ഭാഗ്യവാനാണ് സഹോദരമ്മാരേ ഞാന്‍.ഒര് പാട് തെറ്റുകള്‍ മാത്രം ചെയ്ത എനിക്ക് കിട്ടിയതാരെയെന്നറിയോ.ഒര് കുഞ്ഞ് തെറ്റുപോലും ചെയ്യാത്ത നിഷ്കളങ്കയായ ഒര് പെണ്ണിനെയാണ. പാതിരാത്രിയില്‍ അതിമനോഹരമായി മനപാഠമാക്കിയ ഖുര്‍ആനോതി തഹജ്ജുത് നിസ്ക്കരിച്ച് അവള്‍ പ്രാര്‍ത്ഥിക്കുന്നതെന്തെന്നറിയോ.
ഒര് സന്തോഷവും നല്കാനാവാത്ത അന്ധയായ എനിക്കൊര് ജീവന്‍ നല്കിയ എന്‍റെ ഭര്‍ത്താവിന് നീ സ്വര്‍ഗ്ഗം നല്കണേ റബ്ബേ.
ഒര് ഭാര്യയുടെ പ്രാര്‍ത്ഥനയിലാണ് ഭര്‍ത്താവിന്‍റെ വിജയം.
പിന്നെ ആറുവയസുള്ള ഞങ്ങളുടെ മോള് രാവിലെ സ്കൂള്‍ വാന്‍ കയറുമ്പോ എന്‍റെ കവിളിലുമ്മ വെച്ച് പറയും. ഇത് ഞാന്‍ വരും വരെ എന്‍റെ ഉമ്മച്ചിയെ നോക്കാന്‍.
സ്കൂള്‍ വിട്ട് വന്ന് ഒരുമ്ഃതരും.
ഇത് ഇത്വരെ നോക്കിയതിന്.
എന്നിട്ടാ മോള് പറയും.
വാപ്പിച്ചീ ഇങ്ങക്കെപ്പളും ഞാന്‍ ദുആ ചെയ്യും. കണ്ണ് കാണാനാവാത്ത എന്‍റുമ്മച്ചിയെ സ്നേഹിച്ച എന്‍റെ വാപ്പിച്ചിക്കൊപ്പം ഞങ്ങളെ നീ സ്വര്‍ഗ്ഗത്തിലാക്കണേ പടച്ചോനേ. അവിടെ ന്‍റെ മ്മച്ചിക്ക് കാഴ്ച്ചയും കൊടുക്കണേ തമ്പുരാനേ.....
പറഞ്ഞ് നിര്‍ത്തി അയാള്‍ ചോദിച്ചു.ഇതിനേക്കാള്‍ വലിയ സന്തോഷമെന്തുണ്ട് കൂട്ടുകാരേ..???


Lyrics: SAKHAVU KAVITHA (Poem) - സഖാവ് കവിത    Poem : Sakhavu - സഖാവ് Lyrics : Sam Mathew Singers : Arya Dayal, Sam Mathew Upload : ...