Tuesday, 17 July 2018

Lyrics: SAKHAVU KAVITHA (Poem) - സഖാവ് കവിത  


Poem : Sakhavu - സഖാവ്

Lyrics : Sam Mathew
Singers : Arya Dayal, Sam Mathew
Upload : @LijuRavi

നാളെയീ പീത പുഷ്പങ്ങൾ കൊഴിഞ്ഞിടും

പാതയിൽ നിന്നെ തിരഞ്ഞുറങ്ങും
നാളെയീ പീത പുഷ്പങ്ങൾ കൊഴിഞ്ഞിടും
പാതയിൽ നിന്നെ തിരഞ്ഞുറങ്ങും
കൊല്ലപ്പരീക്ഷയെത്താറായ് സഖാവെ
കൊല്ലം മുഴുക്കെ ജയിലിലാണോ ?..
കൊല്ലപ്പരീക്ഷയെത്താറായ് സഖാവെ
കൊല്ലം മുഴുക്കെ ജയിലിലാണോ ?..

എന്റെ ചില്ലയിൽ വെയിലിറങ്ങുമ്പോൾ

എന്ത് കൊണ്ടോ പൊള്ളിടുന്നിപ്പോൾ
എന്റെ ചില്ലയിൽ വെയിലിറങ്ങുമ്പോൾ
എന്ത് കൊണ്ടോ പൊള്ളിടുന്നിപ്പോൾ
താഴെ നീയുണ്ടായിരുന്നപ്പോൾ
ഞാനറിഞ്ഞില്ല വേനലും വെയിലും
താഴെ നീയുണ്ടായിരുന്നപ്പോൾ
ഞാനറിഞ്ഞില്ല വേനലും വെയിലും
നിന്റെ ചങ്കുപിളർക്കുന്ന
മുദ്രാവാക്യമില്ലാത്ത
മണ്ണിൽമടുത്തു ഞാൻ ..
നിന്റെ ചങ്കുപിളർക്കുന്ന
മുദ്രാവാക്യമില്ലാത്ത
മണ്ണിൽമടുത്തു ഞാൻ ..

എത്ര കാലങ്ങളായ് ഞാനീവിടെ ,

ത്തെത്ര പൂക്കാലമെന്നെ തൊടാതെ പോയ്
എത്ര കാലങ്ങളായ് ഞാനീവിടെ ,
ത്തെത്ര പൂക്കാലമെന്നെ തൊടാതെ പോയ്
നിൻറെ കൈപ്പട നെഞ്ചിൽ പടർന്ന നാൾ
എൻറെ വേരിൽ പൊടിഞ്ഞു വസന്തവും
നിൻറെ കൈപ്പട നെഞ്ചിൽ പടർന്ന നാൾ
എൻറെ വേരിൽ പൊടിഞ്ഞു വസന്തവും
നീ തനിച്ചിരിക്കാറുള്ളിടത്തെന്റെ
പീത പുഷ്പങ്ങൾ ആറിക്കിടക്കുന്നു..
നീ തനിച്ചിരിക്കാറുള്ളിടത്തെന്റെ
പീത പുഷ്പങ്ങൾ ആറിക്കിടക്കുന്നു..

കാരിരുമ്പഴിക്കുള്ളിൽ കിടന്നു

നീ എന്റെ പൂവിൻ ഗന്ധം കുടിക്കണം
കാരിരുമ്പഴിക്കുള്ളിൽ കിടന്നു
നീ എന്റെ പൂവിൻ ഗന്ധം കുടിക്കണം
നിന്റെ ചോരക്കണങ്ങളാണെന്നിൽ
പീത പുഷ്പ്ങ്ങളൊക്കെ തൊടുത്തതും
നിന്റെ ചോരക്കണങ്ങളാണെന്നിൽ
പീത പുഷ്പ്ങ്ങളൊക്കെ തൊടുത്തതും
ആയുധങ്ങളാണല്ലോ സഗാവേ
നിന്റെ ചോര ചൂടാൻ കാത്തിരുന്നതും
ആയുധങ്ങളാണല്ലോ സഗാവേ
നിന്റെ ചോര ചൂടാൻ കാത്തിരുന്നതും

തോരണങ്ങളിൽ സന്ധ്യ ചേക്കേറുന്നു

പൂമരങ്ങൾ പെയ്തു തോരുന്നു
തോരണങ്ങളിൽ സന്ധ്യ ചേക്കേറുന്നു
പൂമരങ്ങൾ പെയ്തു തോരുന്നു
പ്രേമമായിരുന്നെന്നിൽ സഗാവേ
പേടിയായിരുന്നെന്നും പറഞ്ഞിടാൻ
പ്രേമമായിരുന്നെന്നിൽ സഗാവേ
പേടിയായിരുന്നെന്നും പറഞ്ഞിടാൻ
വരും ജന്മമുണ്ടെങ്കിലീ പൂമരം നിന്റെ
ചങ്കിലെ പെണ്ണായ് പിറന്നിടും...
വരും ജന്മമുണ്ടെങ്കിലീ പൂമരം നിന്റെ
ചങ്കിലെ പെണ്ണായ് പിറന്നിടും...

നാളെയീ പീത പുഷ്പങ്ങൾ പൊഴിഞ്ഞിടും

പാതയിൽ നിന്നെ തിരഞ്ഞുറങ്ങും
കൊല്ലപ്പരീക്ഷയെത്താറായ് സഖാവെ
കൊല്ലം മുഴുക്കെ ജയിലിലാണോ ?..
കൊല്ലപ്പരീക്ഷയെത്താറായ് സഖാവെ
കൊല്ലം മുഴുക്കെ ജയിലിലാണോ ?..

Thursday, 22 March 2018

എവിടെയോ വായിച്ചൊരു കഥയാണ്...

ഒരാൾ ഒരു പെരുമ്പാമ്പിന്റെ കഞ്ഞിനെ വളർത്താൻ തുടങ്ങി..,

ഒരു പാട് സ്നേഹിച്ച്...! അയാളോടൊപ്പം എപ്പോഴും ആ പാമ്പ്

ഉണ്ടായിരിക്കും...! അത്രക്കും അടുപ്പവും സ്നേഹവും ആയിരുന്നു പാമ്പും അയാളും തമ്മിൽ...!!! കാലം കുറെ കഴിഞ്ഞു...!
പാമ്പ് വളർന്ന് മുഴുത്തൊരു പെരുമ്പാമ്പ് ആയി...!
അങ്ങിനെയിരിക്കമ്പോൾ പാമ്പിന് മൂന്നാല്
ദിവസമായി ഒരു മന്ദത...! അത് ഭക്ഷണമൊന്നും കഴിക്കാതെ ചുരുണ്ട് കിടക്കും...!
അയാൾക്കു് ആകെവിഷമമായി...!
ഇത് ചത്തുപോകമോ എന്ന് ഭയന്ന് അയാൾ അതിനെ
മൃഗഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി...!
ഡോക്ടർ പാമ്പിനെ പരിശോധിച്ചിട്ട് അയാളോട്
മൂന്ന് ചോദ്യങ്ങൾ ചോദിച്ചു..,


എത്ര ദിവസ്സമായി പാമ്പ് ഭക്ഷണം കഴിച്ചിട്ട്???
മൂന്നാല് ദിവസ്സമായി, അയാൾ മറുപടി പറഞ്ഞു...!

ഇത് നിങ്ങളുടെ അടുത്ത് കിടക്കാറുണ്ടോ???
വയ്യാതായതിന് ശേഷം ഇതെന്റെ അടുത്ത് വന്ന്കിടക്കുന്നു:...

എങ്ങിനെയാണ് പാമ്പ് നിങ്ങളുടെ അടുത്ത് കിടക്കുന്നത്???
നീളത്തിലാണ് അതെന്റെ അടുത്ത് കിടക്കുക...!

മൂന്ന് ചോദ്യങ്ങൾക്കും ഉത്തരം പറഞ്ഞു

കഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു,

ഈ പാമ്പിന് ഒരസുഖവും ഇല്ല...!!!
ഇത് നിങ്ങളെ വിഴുങ്ങാനുള്ള ശ്രമത്തിലാണ്...!!!
ഇത് നിങ്ങളുടെ അടുത്ത് വന്ന് കിടന്ന് നിങ്ങളൂടെ നീളം അളക്കുകയാണ്...!
പട്ടിണി കിടന്ന് ഇരപിടിക്കാൻ ശരീരത്തെ ഒരുക്കുകയാണ്...!
എത്രയും വേഗം ഇതിനെ ഉപേക്ഷിക്കുക...!!!
ഈ കഥയിൽ നല്ലൊരു ഗുണപാഠം ഒളിഞ്ഞിരിപ്പുണ്ട്...!
കൂടെ കൊണ്ടു നടക്കാൻ അർഹത ഉള്ളതിനേയേ കൂടെ കൊണ്ട് നടക്കാവൂ...!
കൂടെയുള്ളവർ എന്നെങ്കിലും അവരുടെ യഥാർത്ഥ സ്വഭാവം നമ്മളോട് കാണിക്കും...!
അത് ചിലപ്പോൾ നമ്മെ പാടെ വിഴുങ്ങലാകും...!!!
അത് കൊണ്ട് കൂടെ കൂട്ടുന്നവരെ, വളരെ ശ്രദ്ധിച്ച് തിരഞ്ഞെടുത്ത്, കൊണ്ട് നടക്കുക...!!!

Wednesday, 3 May 2017

യഥാർത്ഥ ജീവിതത്തിൽ നിന്നും
അവൻ
********************
അന്നൊരു ക്രിസ്മസ് അവധിയാരുന്നു .വീട്ടിലേക്കു പോകാനായി ആദ്യം വന്ന സൂപ്പർഫാസ്റ്റ് ബസ്സിലേക്ക് ചാടിക്കയറി .ആദ്യമായി നോക്കിയത് ഒഴിഞ്ഞ സീറ്റ് എന്തെങ്കിലും ഉണ്ടോയെന്നാണ് .സ്ത്രീകൾ ഇരിക്കുന്നിടത്തൊന്നും ഉണ്ടായിരുന്നില്ല .പെട്ടെന്നൊരു ശബ്‍ദം .
"ചേച്ചി .........ഇവിടെ ഇരുന്നോളൂ ...."
വളരെ സന്തോഷത്തോടെ തിരിഞ്ഞു നോക്കുമ്പോൾ ഒരു പയ്യൻ ജാലകത്തിനരികിലേക്കു നീങ്ങിയിരുന്നിട്ടു എന്നെ നോക്കി ചിരിച്ചു .ആദ്യം ഒന്നു പകച്ചെങ്കിലും കണ്ടിട്ടു എന്നെക്കാളും ചെറിയ ഒരു പ്ലസ് ടു എങ്കിലും പഠി ക്കുന്നതാണെന്നു തോന്നുന്നു .എന്റെ തോളിനുമേൽ നിൽപ്പുറക്കാതെ ബാഗ് താഴേക്ക് വീഴാൻ തുടങ്ങി .ഇനിയും നാലു അഞ്ചു മണിക്കൂറുകൾ നില്കുന്നതിനേക്കാൾ ഇരിക്കുന്നതു തന്നെയാണ് ഭേദം .പരസ്പരം ഒന്നും മിണ്ടാതെ നമ്മൾ കുറച്ചു നേരം ഇരുന്നു .അവനാണ് പിന്നെയും ആരംഭിച്ചത് .
"ചേച്ചി ...എവിടെ പോകയാ? "
"ഞാൻ വീട്ടിൽ "
പിന്നെ ഞാനും അവനും പരസ്പരം സംസാരിച്ചു തുടങ്ങി .തിരുവന്തപുരത്തു ഒരു ഹോട്ടൽ മാനേജ്‌മന്റ് ഇന്സ്ടിട്യൂട്ടിൽ പഠിക്കുകയാണ് അവൻ .അവനും വീട്ടിൽ പോകുകയാണ് .ഉമ്മയും ഉപ്പയും ചേച്ചിയും ഒരു അനിയത്തിയും അവനും മാത്രം വീട്ടിൽ .ഒരു ദിവസത്തെ പരിചയം വച്ചു മാത്രം ആർക്കും ആരെയും അറിയണമെന്നില്ല അവനെ കണ്ടാൽ ആരും ഒന്നു കൂടി നോക്കി പോകും .സുന്ദരനായ ഒരു കുട്ടി .ഇടക്കിടയ്ക്ക് അവൻ സ്പയിക് പോലെ വച്ചിരിക്കുന്ന മുടി കാറ്റിനാൽ പറക്കുമ്പോൾ പിടിച്ചു നിർത്താൻ നോക്കിയിരുന്നു .അവന്റെ ചിരിയിൽ വല്ലാത്തൊരു കൗതുകമുണ്ടായിരുന്നു .എല്ലാത്തിലുമുപരി എപ്പോഴും 'ചേച്ചി 'എന്നൊരു വിളി .എന്തെന്നില്ലാത്ത ആത്മബന്ധം .ഇടയ്ക്കു വച്ചു ഇനിയും കാണാമെന്നു പറഞ്ഞു അവന്റെ സ്ഥലം എത്തിയപ്പോൾ അവൻ യാത്രപറഞ്ഞു ഇറങ്ങി .ഇനി ഒരുപക്ഷേ കാണാം എവിടെയെങ്കിലും വച്ചു .
ഞാൻ വീട്ടിലെത്തി .വെറുതെ ഫേസ്ബുക് എടുത്തുനോക്കിയപ്പോൾ ഒന്നു രണ്ടു നോട്ടിഫിക്കേഷനുകൾ ഞാൻ വെറുതെ അതൊന്നു നോക്കി .അവൻ റിക്വസ്റ്റ് ചെയ്തിരിക്കുന്നു .കൂട്ടത്തിൽ ഒരു മെസ്സേജും .
"ചേച്ചി വീട്ടിൽ എത്തിയോ ?"
ഒരു മ്യോച്ചാൽ ഫ്രണ്ട്പോലും ഇല്ലാതെ അവൻ എന്നെ കണ്ടെത്തിയിരിക്കുന്നു .
പിന്നെ ആ സൗഹൃദം വളർന്നു .അറിഞ്ഞു തുടങ്ങിയപ്പോഴാണ് അവന്റെ ജീവിതം അവന്റെ കൗതകമേറിയ പുഞ്ചിരിയിൽ ഒരു കടലോളം ദുഃഖം ഒളിപ്പിക്കുന്നുവെന്നറിഞ്ഞത് .അവന്റെ ഉപ്പ വയ്യാതെ കിടപ്പിലാണ് .ഒരു ഇത്ത കല്ല്യാണം കഴിഞ്ഞു ഒരു കുഞ്ഞുമായി സ്ത്രീധനത്തിന്റെ പേരിൽ അവന്റെ വീട്ടിൽ വന്നു നിൽക്കുകയാണ് .ആകെ ഉള്ളത് പലപ്പോഴും അവനുമായി പരിഭവങ്ങളുമായി അവനെ ചുറ്റിപ്പറ്റി നിൽക്കുന്ന അവന്റെ കുഞ്ഞനുജത്തിയാണ് .അവന്റെ ഉമ്മയാണ് വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കിനടത്തുന്നെ .അതിനായി ആ ഉമ്മ അങ്ങു അറബിനാട്ടിൽ ,പ്രിയപ്പെട്ടവർക്കായി ആരുടെയൊക്കെയോ വീടുകളിൽ കഷ്ടപ്പെടുന്നു .
അവന്റെ പേരിന്റെ ചില അക്ഷരങ്ങൾ കൂട്ടിച്ചേർത്തു ഞാനവനെ 'ജാസ് ' എന്നാണ് വിളിച്ചിരുന്നെ . പിന്നെ പിന്നെ അവൻ വല്ലപ്പോഴും എന്നെ വിളിക്കും .അവന്റെ വേദനകൾ മറച്ചുവച്ചു മറ്റുള്ളവർക്കു വേണ്ടി അവൻ എല്ലാവരുടെയും മുന്നിൽ സന്തോഷവാനായി നിന്നു .വിളിക്കുമ്പോഴൊക്കെ
"ചേച്ചി എക്സാം എങ്ങനെയുണ്ടാരുന്നു ......നന്നായി പഠിക്കണം ..ചേച്ചിക്കായി ഞാൻ ധുവ
 ചെയുന്നുണ്ട് ."
ഇങ്ങനെ ഒരു പ്രകാശം പരത്തുന്ന ഒരു കുഞ്ഞനുജനായി അവൻ എന്റെ ജീവിതത്തിൽ നിറഞ്ഞു നിന്നു .പലപ്പോഴും ഞാൻ നിരാശയുടെ താഴ്വാരങ്ങളിൽ ഏകയായി അലയുമ്പോൾ എന്നെ വീണ്ടും മടക്കിക്കൊണ്ടു വരുന്നത് അവന്റെ ഓരോ വാക്കുകളായിരുന്നു .അവന്റെ ഇന്സ്ടിട്യൂട്ടിൽ നവാഗതരെ സ്വാഗതം ചെയ്യിക്കാനായി രസകരമായ കളികൾ എന്തോകെയാകാമെന്നു നമ്മൾ രണ്ടുപേരും ചർച്ചചെയ്യുമായിരുന്നു .ഇടയ്ക്കെപ്പോഴോ വീട്ടിനടുത്തായി ഒരു മൈലാഞ്ചി മൊഞ്ചുള്ള ഒരു പെൺകുട്ടി അവന്റെ മനസിലെ ദുനി യാവിൽ പ്രണയ മഴയായി പെയ്യാൻ തുടങ്ങിയതു അവൻ പറയാൻ മറന്നില്ല എന്നോട് .ജീവിതത്തിൽ ഞാൻ കണ്ടുമുട്ടിയ പലരും അവരുടെ ആഗ്രഹം അനുസരിച്ചു എഞ്ചിനിയറോ ഡോക്ടറോ നഴ്‌സോ ടീച്ചറോ ആയതല്ല .എല്ലാം വീട്ടുകാർക്കു വേണ്ടി താൻ എന്താകണമെന്ന ആഗ്രഹം മാറ്റിവച്ചതാകാം .പക്ഷേ ജാസ് മാത്രം അവനു ഇഷ്ട്ടമുള്ള വിഷയം എടുത്തു .അവന്റെ ആഗ്രഹം ഒരു ഷെഫ് ആകണമെന്നായിരുന്നു .ശേഷം വിദേശത്തു പോകണം .
"ചേച്ചിക്കറിയോ പാചകം ഒരു കലയാണ് ....."
അങ്ങനെ പലപ്പോഴും അവൻ കേക്കു ഉണ്ടാക്കുന്നതോ വീഞ്ഞു ഉണ്ടാക്കുന്നതോ അങ്ങനെ എത്ര എത്ര പറഞ്ഞു തന്നിരിക്കുന്നു .എപ്പോഴും എറണാകുളത്തു ആയിരിക്കും അവന്റെ പരീക്ഷ നടക്കുന്നത് .മൂന്നു വർഷത്തെ പരിചയം ഉണ്ടായിട്ടും ഇവിടെ അടുത്തു വന്നിട്ട് എനിക്കവനെ കാണാൻ കഴിഞ്ഞില്ല .ചിലപ്പോഴൊക്കെ അവൻ പറയാറുണ്ട് .
"എന്റെ ഇത്തയെയും അനിയത്തിയേയും കൂടാതെ എനിക്കൊരു സഹോദരി കൂടെയുണ്ട് .......................അതു ചേച്ചിയാ ..................."

ജീവിതം യാതൊരു സൂചനയുമില്ലാതെ ഗതിമാറി ഒഴുകികൊണ്ടിരിക്കും .ചില ബന്ധങ്ങൾ ആ ഒഴുക്കിലെവിടെയോ ഗർത്തങ്ങളിലേക്ക് പതിക്കും .എങ്കിലും ഞാൻ ഓർത്തിലെങ്കിലും അവൻ എന്നെങ്കിലും എന്നെ വിളിച്ചു സുഖവിവരങ്ങൾ തിരക്കും .
അങ്ങനെ ഇരിക്കെ ഒരു ദിവസം അവൻ എന്നെ വിളിച്ചു .
"ചേച്ചി എനിക്കു ലാസ്‌റ് എക്സാം എറണാകുളത്തു വച്ചാണ് ..ഞാൻ വരുന്നുണ്ട് .എനിക്കൊന്നു ചേച്ചിയെ കാണണം ..."
"അതിനെന്താ കാണാലോ ???"
"ചേച്ചി ...എനിക്കു ചേച്ചിക്കായി ഒന്നും വാങ്ങിത്തരാൻ എന്റെ കൈയിൽ കാശൊന്നുമില്ല ..."
ഞാൻ ഒന്നു ചിരിച്ചു .
"അതിനെന്താ ജാസ് നീ പഠിക്കുകയല്ലേ ..ഞാനല്ലേ നിനക്കു എന്തേലും വാങ്ങിത്തരേണ്ടതു ?"
"എനിക്കൊന്നും വേണ്ട ...എനിക്കു ചേച്ചിയെ കണ്ടാൽ മതി ഒരു മിനിറ്റെങ്കിലും ......"
ഞാൻ ഓർത്തു ഇതു എന്തുപറ്റി .
അന്നു പരീക്ഷയ് ക്കു അവൻ വരുമെന്നു പറഞ്ഞ ദിവസം ഞാനവനെ വിളിച്ചു .പക്ഷേ കിട്ടുന്നില്ല .ഫോൺ ഓഫ് ആണു .ഒരു പക്ഷേ അവൻ ഈ കൂടിക്കാഴ്ച വേണ്ടാന്നു വച്ചിരിക്കാം .പലപ്പോഴും ഒഴിഞ്ഞുമാറലിന്റെ ഒരു പ്രതീകമാണലോ ഈ ഫോൺ ഓഫ് ചെയ്യുന്നതും വായിച്ച മെസ്സേജിനു മറുപടി തരാത്തതും .വാട്സാപ്പിൽ മെസ്സേജ് ചെയ്യ്തിട്ടും ഒരു മറുപടിയുമില്ല .കുറച്ചു ദിവസം കഴിയുമ്പോൾ അവൻ തിരികെ വിളിക്കും .ഞാൻ പിന്നെ അതിനെപ്പറ്റി ചിന്തിക്കാതെ ഇരുന്നു .കാരണം പലപ്പോഴും എന്നെങ്കിലും ഒരിക്കൽ മാത്രമേ അവൻ വിളിക്കുമായിരുന്നുള്ളു .തുടർച്ചയായുള്ള ഫോൺ വിളികളോ മെസ്സേജുകളോ കുറച്ചു അടുപ്പിക്കുമെങ്കിലും പിന്നെ അതൊരു അകൽച്ചയായി മാറുമെന്ന് എന്നെപോലെ അവനും ചിന്തിച്ചിരുന്നിരിക്കണം .അതുകൊണ്ടാകാം നമ്മുടെ സൗഹൃദം മൂന്നു വർഷം നീണ്ടു നിന്നതു .
ഏകദേശം രണ്ടു മാസത്തോളമായി അവന്റെ യാതൊരു വിവരവുമില്ല .ഇപ്പോഴും ആ ഫോൺ സ്വിച്ചഡ് ഓഫാണ് .വാട്സാപ്പിൽ കൗതുകങ്ങൾ ഒളിപ്പിച്ചു വച്ച ചിരിക്കുന്ന മുഖവുമായി ,
'ജീവിതം വളരെ ചെറുതാണ് ..."എന്ന സ്റ്റേറ്സ്മായി എന്റെ മെസ്സേജുകൾ അവൻ വായിക്കാതെ ...മറുപടി അയക്കാതെ ഇരിക്കുന്നു .ഫേസ്ബുക്കിൽ നോക്കുമ്പോൾ അവന്റെ അക്കൗണ്ട് ഡീആക്ടിവേറ്റ്‌ ആണു .ജീവിതം നമുക്കു മുന്നിൽ പിടികൊടുക്കാതെ നെട്ടോട്ടമോടുമ്പോൾ അതെല്ലാം അവർ തീർക്കുന്നത് ഫേസ്ബുക്കിൽ സ്റ്റാറ്റസ് ഇട്ടോ ,പ്രൊഫൈൽ മാറ്റിയോ ,അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്തോ ആകാം പലരും .അവനും പലപ്പോഴും അങ്ങനെയാരുന്നു .അവൻ വിളിക്കുമെന്ന പ്രതീക്ഷയോടെ ഞാനിരുന്നു .പക്ഷേ ..വിളിച്ചില്ല .
നീണ്ട കാത്തിരിപ്പു വിഫലമാണെന്നു മനസിലാക്കിയപ്പോൾ അവനെപ്പറ്റി ഞാൻ അന്വേക്ഷിച്ചു .പിന്നെടെപ്പൊഴോ അവന്റെ സുഹൃത്തു വഴി ഞാനറിഞ്ഞു .അന്നു അവരുടെ അവസാന വർഷത്തെ പരീക്ഷയ്ക്കായി അവരെല്ലാം ട്രെയിനിൽ കയറി അവനായി കാത്തിരുന്നു .പക്ഷേ അവനു വേണ്ടി ഒരു ഫോൺ കാൾ ആണു വന്നതു .
"ജാസ് ഇനി വരില്ല ....അവൻ ആത്മഹത്യ ചെയ്തു ............!"
ആ വാക്കുകൾ എന്നിലും ഒരു കൂരമ്പുപോലെ തറച്ചു കയറി .എന്തിനവൻ അതു ചെയ്തു ആർക്കുമറിയില്ല .ഇന്സ്ടിട്യൂട്ടിലെ എല്ലാവർക്കും അവനെക്കുറിച്ചു നല്ലതുമാത്രമേ പറയാനുള്ളു .അവിടെ അവൻ ആക്റ്റീവ് ആയിരുന്നു .എല്ലാവരുടെയും കണ്ണിലുണ്ണിയാരുന്നു .എപ്പോഴും ചിരിച്ചു എല്ലാവരോടും സംസാരിക്കുന്ന അവനെപ്പറ്റി പറയാൻ എല്ലാവർക്കും ഇഷ്ടമായിരുന്നു .
ഒരു പക്ഷേ ,അവൻ ഒരുപാടു നേരത്തെ കണക്കു കൂട്ടിയിരിക്കണം .അറിയില്ല എനിക്കും .എന്തിനാ കുട്ടീ ..എന്തിനു വേണ്ടി ?നിന്നെ സ്നേഹിക്കുന്നവർ ഇവിടെ ഉണ്ടായിട്ടും .....നിന്നെ കാത്തിരിക്കുന്നവർ ഇവിടെ ഉണ്ടയിട്ടും ...എല്ലാവരുടെ മുന്നിലും ഒരു പ്രകാശം പരത്തുന്ന ഒരു മിന്നാമിനുങ്ങായി നീ ഇവിടെ ഇരുന്നിട്ട് ആരോടും ഒന്നും പറയാതെ നിന്റെ വിഷമങ്ങൾ ഉള്ളിലൊതുക്കി ഒരു നിമിഷം കൊണ്ടു നീ എന്തിനാ നിന്നെ അവസാനിപ്പിച്ചത് ?
ഓർത്തില്ലയോ നീ ...നിന്റെ ഉമ്മയെപ്പറ്റി .....ഉപ്പയെപ്പറ്റി .....സഹോദരിമാരെപ്പറ്റി ....സുഹൃത്തുക്കളെപ്പറ്റി ....നിന്റെ മനസ്സിൽ പ്രണയത്തിരമാല അലയടിപ്പിച്ച ആ മൈലാഞ്ചി മൊഞ്ചുള്ള പെണ്കുട്ടിയെപ്പറ്റി ....നീ ഓർക്കാതെപോയോ ...ഈ പരീക്ഷ പൂർത്തീകരിച്ചെങ്കിൽ നീ ഷെഫ് ആകുമായിരുന്നു ....അങ്ങനെ നിന്റെ ഖൽബിലെ ആ സുൽത്താന്റെ സ്വപ്ങ്ങൾ നീ മറന്നുവോ ...
എല്ലാത്തിലും ഉപരി ഞാൻ ഇവിടെ കുറിക്കട്ടെ ....നീ എനിക്കെന്റെ സ്വന്തം അനിയൻ തന്നെയിരുന്നു .നിന്നെപ്പോലെ ... .നീ എന്നെ സ്നേഹിച്ചപോലെ ....ഒരു സുഹൃത്തും ഇന്നു എനിക്കില്ല .ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു നീ ഇവിടെ എവിടെയോ ഉണ്ടെന്നു .

Thursday, 15 December 2016

കളിമണ്‍ പാത്രങ്ങള്‍ കത്തി നശിക്കാറില്ല ... !

തീ പിടുത്തത്തില്‍ വീടും വീട്ടുപകരണങ്ങളുമെല്ലാം വെന്തെരിഞ്ഞാലും നിസ്സാരമായ കളിമണ്‍ പാത്രങ്ങള്‍ കത്തിനശിക്കില്ലെന്നു മാത്രമല്ല , കൂടുതല്‍ കരുത്ത്‌ നേടി ബാക്കിയാവും ..... ! കാരണം മറ്റൊന്നുമല്ല , അതിലേറെ വലിയ തീച്ചൂളയില്‍ നിന്നാണ്‌ അവയുണ്ടായത്‌. വെന്ത്‌ വെണ്ണീരാകാത്ത ഉള്‍ക്കരുത്ത്‌ കളിമണ്‍ പാത്രം കൈവരിച്ചത്‌ ചുട്ടുപൊള്ളുന്ന അഗ്നി കുണ്‌ഠത്തില്‍ നിന്നാണ്‌ .

ജീവിതത്തിലെ കരുത്താണ്‌ ദുഃഖാനുഭവങ്ങള്‍ . പ്രതിസന്ധികളുടെ എത്ര വലിയ പെരുംകാറ്റിലും ഉലഞ്ഞുപോകാത്ത ഉറപ്പുനൽകുന്നത്‌ മുമ്പ്‌ അനുഭവിച്ച ചെറുതോ വലുതോ ആയ പ്രതിസന്ധികളാണ്‌ .

വാഹനത്തിന്റെ വലതുഭാഗത്തൊരു കണ്ണാടി എന്തിനാണ്‌ ... ?

പുറകിലെ
കാഴ്‌ചകള്‍ കാണാന്‍ .... !

 പുറകിലെ കാഴ്‌ചകള്‍ ഭംഗിയായി കാണുമ്പോഴേ മുന്നോട്ടുള്ള യാത്ര സുഖകരമാകൂ .... !

കഴിഞ്ഞകാലത്തെ കണ്ണീര്‍കാഴ്‌ചകള്‍ ഈ കാലത്തെ ശക്തിയാണ്‌ .

ഇന്നനുഭവിക്കുന്ന സങ്കടങ്ങള്‍ നാളേക്കുള്ള ശക്തിസംഭരണമാണ്‌ ...... !

അതു കൊണ്ട് ജീവിതയാത്രയിൽ അടിപതറാതെ ധൈര്യമായി മുന്നോട്ടുള്ള യാത്ര തുടരുക...

Dr APJ അബ്‌ദുൽ കലാം.....
പെൺക്കുട്ടികൾക്ക്
അവരുടെ സൗന്ദര്യം കൊണ്ടു മാത്രം വലിയ കാര്യമൊന്നുമില്ലെന്ന് എനിക്ക് മനസ്സിലാക്കി തന്നത് എന്റെ ആ പഴയ കോളേജ് കാലഘട്ടമായിരുന്നു.....!

ആ കാലത്ത്
ഞാനടക്കമുള്ള കോളേജിലെ സകല പെൺക്കുട്ടികൾക്കും ഒരുപാട് ഭയമുള്ള...,
ഒട്ടും ഇഷ്ടമില്ലാത്ത ഒരാൾ
ആ കോളേജിലുണ്ടായിരുന്നു....!!!
ഒരു അസുരവിത്ത്....!!!
കോളേജ് അക്കാലത്തു കണ്ട ഏറ്റവും വലിയ തല്ലിപ്പൊളി....!!

ഞാനവനെ കാണുമ്പോൾ എന്റെ  പോസ്റ്റ്ഗ്രാജുവേഷൻ ക്ലാസ്സിൽ അവനുമുണ്ട്...,
പക്ഷെ ആശാൻ ഒറ്റ ക്ലാസ്സിൽ പോലും വരാറില്ല,....,

നാട്ടുരാജാവും കോടീശ്വരനുമായ അപ്പന്റെ ഏകമകൻ....,
കുടുംബത്തിന്റെ ധൂർത്തപുത്രൻ.....!!
പണം കൊണ്ടും അധികാരം കൊണ്ടും കൈയൂക്കു കൊണ്ടും കോളേജ് ഭരിക്കുന്നവൻ....!!

പണം കൊണ്ട് നെറികേടുകൾ മാത്രം ചെയ്യാനറിയുന്നവൻ....!!
അവനെന്ത് തോന്നുന്നുവോ അതെല്ലാം തനിഷ്ടം പോലെ നടപ്പിലാക്കുന്ന ഏകാധിപതി....!

കള്ള്  , കഞ്ചാവ് , പെണ്ണ് ,
പണം ,  തല്ലുകൂടൽ, പാർട്ടികൾ , ഒാവർസ്പീഡ് ,
അശ്രദ്ധമായ ഡ്രൈവിങ്ങ് ,
മറ്റുള്ളവരുടെ കണ്ണിലെ ഭയം കാണുന്നതിലുള്ള ത്രിൽ ,

നിഷേധിയെന്നോ...,
താന്തോന്നിയെന്നോ...,
തന്റെടിയെന്നോ...,
തനിഷ്ടക്കാരന്നെന്നോ...,
തെമ്മാടിയെന്നോ...,
റൗഡിയെന്നോ...,
നാട്ടുപ്രമാണിയെന്നോ....,
മാടമ്പിയെന്നോ....,
തുടങ്ങി ഏതു വിശേഷണങ്ങൾക്കും അധിപൻ....!!

രണ്ടു കാരണങ്ങൾ കൊണ്ട് മാനേജ്മെന്റിനവനെ ഒഴിവാക്കാനാവുമായിരുന്നില്ല....,
ഒന്നവന്റെ അപ്പന്റെ പണവും പ്രതാപവും സ്വാധീനവും...,

രണ്ട് അവന്റെ കോളേജ് ജീവിതം നീട്ടി കൊണ്ടാവാനാണെങ്കിൽ കൂടി റിസൾട്ട് വരുമ്പോൾ ഫസ്റ്റ് ക്ലാസ്സ് മാർക്കോടെ അവൻ പഠിച്ച് പാസാവും.....!

കോളേജിൽ ഈ കാര്യങ്ങളെല്ലാം അതിന്റെതായ രീതിയിൽ കത്തി നിന്ന കാലയളവിൽ തന്നെയാണ്....,

അന്നത്തെ കോളേജ് പ്രൊഫസറായിരുന്ന ഫാദർ നെൽസൻ ജേക്കബ് അന്ധരായ വിദ്യാർത്ഥികളെ കൂടി കോളേജിന്റെ ഭാഗമാക്കാൻ അവിടെ അവർക്കായുള്ള ബ്രെയിലി ലിപി ക്ലാസ്സുകൾ തുറന്നത്...,

പുതിയ ബാച്ചിൽ ആ വർഷം ആകെ നാലു പേരാണുണ്ടായിരുന്നത് മൂന്നു ആൺക്കുട്ടികളും ഒരു പെൺക്കുട്ടിയും....!!

ആ പെൺക്കുട്ടിയാണേൽ അനാഥയും ക്ഷയിച്ചു പോയ ഒരു പഴയ ഇല്ലത്തെ  നമ്പൂതിരിക്കുട്ടിയും....,

തൊലിവെളുപ്പും അനാഥയും കാഴ്ച്ചയില്ലെന്ന ധൈര്യവും അവന്റെ
കാമം തക്കം പാർത്തിരിക്കുന്ന കഴുകൻ കണ്ണുകൾ അവളിലും പതിഞ്ഞിട്ടുണ്ടെന്ന് അറിവായതോടെ ഞങ്ങൾ പരിഭ്രാന്തരായി...,

അവനവളെ തന്റെ  വരുതിയിലാക്കാൻ ശ്രമിക്കുന്നുണ്ടെന്നും അവനവളെ പലയിടത്തും വെച്ച് ഇരയെ തിരയുന്ന വേട്ടമൃഗത്തെ പോലെ ഒറ്റു നോക്കുന്നുണ്ടെന്നും  അതു കാണാനിടയായ കൂട്ടുക്കാരികൾ വന്നു പറഞ്ഞപ്പോൾ...,

അവനവളെ എങ്ങാനും തൊട്ടാൽ അവന്റെ മരണം എന്റെ കൈ കൊണ്ടാവുമെന്ന് ഞാനും ഉറപ്പിച്ചു....!!

കുറച്ചു ദിവസങ്ങൾക്കു ശേഷം ഒരു ദിവസം അവൾ  ഇരിക്കുന്നതിനടുത്തു വന്ന് അവളോടെന്തോ ചോദിച്ച് അവൾക്കരുകിൽ നിന്നു നടന്നകലുന്ന അവനെയാണ് ഞങ്ങൾ കാണുന്നത്....,

ഞങ്ങളവളുടെ അടുത്തു ചെല്ലുമ്പോൾ
അവൾ കരയുകയായിരുന്നു....,
ഞങ്ങളവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൾ കരഞ്ഞു കൊണ്ടെയിരുന്നു....,
മാത്രമല്ല അവനോടുള്ള പേടി കൊണ്ട് സംസാരിക്കാൻ കൂടി അശക്തയായിരുന്നു അവൾ...,

എങ്ങിനെ പേടിക്കാതിരിക്കും വന്ന അന്നു തന്നെ അറിഞ്ഞിരിക്കുമല്ലൊ അവന്റെ സ്വഭാവഗുണങ്ങൾ....,

അതിനടുത്ത ദിവസം അവൾ വരുമെന്നു പോലും ഞങ്ങൾ കരുതിയില്ല...,
പക്ഷെ തന്റെ മുന്നോട്ടുള്ള ഏക ജീവിതമാർഗ്ഗമാണ് ഈ പഠിപ്പെന്നുള്ളതു കൊണ്ട് രണ്ടും കൽപ്പിച്ച് പാവം അവൾ വന്നു....,
അതോടെ അവനോടുള്ള ഞങ്ങളുടെ വെറുപ്പ് അതിന്റെ ആയിരം മടങ്ങായി....,

അതിനിടയിൽ ഒരു തല്ലുകേസിൽ പെട്ട് അവൻ ലോക്കപ്പിലായി ഞങ്ങൾക്കെല്ലാം സന്തോഷവുമായി....,

കുറച്ചു ദിവസങ്ങൾക്കു ശേഷം പരീക്ഷയായി...,
അത് ഒരു കണക്കിനു നന്നായി
ആനക്കു മദപാട് കാലം പോലെ
അവന്റെ ചെയ്തികൾക്കെല്ലാം ഒരയവു വരുന്നത് പരീക്ഷാക്കാലങ്ങളിൽ മാത്രമാണ്....!

പക്ഷേ ഞങ്ങളുടെ കണക്കുക്കൂട്ടലുകൾക്കപ്പുറത്ത് ആയിരുന്നു അവന്റെ നീക്കം....,

ആ ദിവസം ഞാനൊരിക്കലും മറക്കില്ല....,

പരീക്ഷയുടെ അവസാന ദിവസം
പരീക്ഷ തീർന്നു കിട്ടാൻ
കാത്തു നിൽക്കുകയായിരുന്നു
ആ സാമദ്രോഹിയെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു....,

പരീക്ഷയെല്ലാം കഴിഞ്ഞ് ഒരോന്നു പറഞ്ഞു കൊണ്ടിരുന്ന ഞങ്ങൾക്കിടയിലെക്ക് പെട്ടന്നാണവൻ കടന്നു വന്നത് ....

അവനൊന്ന് തറപ്പിച്ചു നോക്കിയതോടെ ഞങ്ങൾ ഭയനു വിറച്ച് അവൾക്കരികിൽ നിന്നു എഴുന്നേറ്റ് മാറി....,

ഞങ്ങൾ മാറിയതും അവനവൾക്കു മുന്നിലേക്കു വന്ന് അവളോടെന്തോ
പറഞ്ഞ് അവളെയും കൂട്ടി മുന്നോട്ട് നടന്നു...
തുടർന്ന് നിർത്തിയിട്ടിരുന്ന അവന്റെ ജീപ്പിൽ അവളെയും കയറ്റി കൊണ്ടു പോകുന്നത് ഭയത്തോടെയും വേദനയോടയും നോക്കി നിൽക്കാനേ ഞങ്ങൾക്കായുള്ളൂ.....,

എനിക്കെന്നോടു തന്നെ ലജ്ജ തോന്നിയ നിമിഷമായിരുന്നു അത്...,

" അവനാരോ ആയി കൊള്ളട്ടെ "

പക്ഷെ തങ്ങളുടെ മുന്നിൽ നിന്നും കൂട്ടത്തിലൊരുവളെ സ്വാർത്ഥ താൽപ്പര്യങ്ങൾക്കു വേണ്ടി
ബലമായ് കൂട്ടി കൊണ്ടു പോകുമ്പോൾ സ്വന്തം സുരക്ഷിതത്വം മാത്രം ഒാർത്ത് അതിനെതിരെ ഒരു ചെറു വിരൽ പോലും അനക്കാനാവാതെ.....,

ഛെ......!

എനിക്കു എന്നോടു തന്നെ പുച്ഛം തോന്നി....,
ഇതിലും ബേധം അവനാൽ
പരസ്യമായി താൻ ബലാൽസംഘം ചെയ്യപ്പെട്ട്  അഭമാനിതയാവുക
ആയിരുന്നു നല്ലതെന്ന്
എന്റെ മനസാക്ഷി പോലും എന്നെ കുറ്റപ്പെടുത്തി....,

അന്ന് ഏറെ വൈകിയിട്ടും അവൾ മടങ്ങി വന്നില്ല...,
ക്രൂരമായിരുന്നു  ഹോസ്റ്റലിലെ ആ  രാത്രി...,
അരുതാത്തതെന്തോ അവൾക്കു സംഭവിച്ചു കഴിഞ്ഞിരിക്കുന്നു എന്നു മനസ്സിലായിട്ടും അതിനെതിരെ പ്രതികരിക്കാൻ
ഞങ്ങളുടെ നാവു പൊന്തിയില്ല....,

അവനവിടെ മുളപ്പിച്ച പേടിയെന്ന വിഭത്തിനെ അത്രയേറെ സകലരും ഭയപ്പെട്ടിരുന്നു....!
സമയം ചെല്ലും തോറും അവിടെ കൂട്ടം കൂടിയവരിൽ പലരും കളം വിട്ടു പോയെങ്കിലും എനിക്കുറക്കം വന്നില്ല....!

ഇരുട്ടിന്റെ കാഠിന്യവും നിശബ്ദ്ധതയുടെ ആഴവും കൂടി വന്നെങ്കിലും...,
അതിനെ അവനെതിരെ ആയുധമാക്കാൻ ശ്രമിക്കുകയായിരുന്നു ഞാൻ....,

ആ രാത്രി വെളുക്കുവോള്ളം എന്നുള്ളിലെ സകല പ്രതികരണശേഷിയേയും അവനെതിരെ പ്രതികരിക്കാനുള്ള ഊർജ്ജമാക്കി മാറ്റാൻ ഞാൻ ശ്രമിച്ചു കൊണ്ടെയിരുന്നു....,

അവൾക്കു വേണ്ടി സ്വയം കത്തിജ്വലിക്കാനും അവനെതിരെ തിരിയാനും ഞാൻ തീരുമാനിച്ചു...,
ഇനി അഥവ മാനേജ്മെന്റ് അവനെതിരെ നടപടിയെടുത്തില്ലെങ്കിൽ പോലും...,

അവനെതിരെ പോലീസിൽ പരാതിപ്പെടാൻ തന്നെ ഞാൻ തീർച്ചപ്പെടുത്തി....!

നേരം പരപരാ വെളുത്തു തുടങ്ങിയതു മുതൽ എന്നിലെ സ്ത്രീ ആളി കത്തി.....,
വരുന്നതെന്തും നേരിടാൻ തയ്യാറായി ഞാനും ഒരുങ്ങി....,

പക്ഷെ നേരം വെളുത്തതും കാട്ടുതീ പോലെ ആ വാർത്തയെത്തി....,

വിശ്വസിക്കാനാവാത്ത വിധം ഞാനും അന്താളിച്ചു പോയി....,
അതു വിശ്വസിക്കാൻ ഞാനൊന്നു മടിച്ചു....,

സംഭവം സത്യം തന്നെയായിരുന്നു....,
എങ്കിലും മേരി സിസ്റ്റർ പറഞ്ഞപ്പോഴാണ് ഞാൻ പൂർണ്ണമായി അതു വിശ്വസിച്ചത്....,

അവനവളെ വിവാഹം കഴിച്ചിരിക്കുന്നു എന്ന്...!!!

ഒരിക്കലും പ്രതീക്ഷിക്കാത്തത് സംഭവിച്ചിരിക്കുന്നു.....,

പരീക്ഷ കഴിയാൻ കാത്തു നിന്ന്
അപ്പന്റെ പണത്തിനും പ്രതാപത്തിനും പിടി കൊടുക്കാതെ മനസ്സിനിഷ്ടപ്പെട്ടവളെയും കൂട്ടി ജീവിതത്തോട് പൊരുതി ജീവിക്കാൻ അവനവന്റെ വഴി തിരഞ്ഞെടുത്തിരിക്കുന്നു
തുടർന്ന് ഇന്നലെ തന്നെ അവർ എങ്ങോട്ടോ ട്രെയിൻ കയറിയിരിക്കുന്നു....!!!

അതോടെ മനസിലെ മഞ്ഞുരുകാൻ തുടങ്ങി....,
പിന്നീട് അതുമായി പൊരുത്തപ്പെടാനാവുമോ എന്നറിയാൻ ഞാൻ പുറകോട്ടു ചിന്തിക്കാൻ ശ്രമിച്ചു....,

അപ്പോൾ പ്രത്യക്ഷത്തിൽ അപ്രത്യക്ഷമായിരുന്ന പലതും മറ നീക്കി പുറത്തു വരാൻ തുടങ്ങി....,

അതു പ്രകാരം ഞാനറിഞ്ഞതിൽ ഒന്ന്
കാമുകിയെ സ്വന്തമാക്കാൻ തന്റമ്മയെ കൊന്നു കളഞ്ഞ അപ്പനോടുള്ള പ്രതികാരമായിരുന്നു അവന്റെ ജീവിതമെന്ന്....,,

മറ്റൊന്ന്
സാധാരണ ഒരാൾ അവളെ പോലെ ഒരാളുടെ കാര്യത്തിൽ എത്ര ശ്രമിച്ചാലും അതിന്റെ പരിണിതഫലങ്ങളെ കുറിച്ചാലോചിച്ച് വേണ്ടന്നു വെക്കുകയെന്ന എളുപ്പമാർഗ്ഗം സ്വീകരിക്കാനാണു സാധ്യത....,

അപ്പോൾ ഇതു പോലെ ഒരു തീരുമാനം എടുക്കാനും അത് നടപ്പിൽ വരുത്താനും ആണായി പിറന്നാൽ മാത്രം പോര ചങ്കുറപ്പു കൂടി വേണം....,

അവനെ പോലെ നിഷേധിയും താന്തോന്നിയും തന്റെടിയും
വഴക്കാളിയും
തനിഷ്ടക്കാരനും
കുറച്ചൊക്കെ തെമ്മാടിയുമായ ഒരുവനു മാത്രം കഴിയുന്ന ഒന്നായിരുന്നു അത്....!!

പിന്നെ
ഇതെല്ലാം ഇപ്പം ഇവിടെ പറയാൻ കാരണം
ആ സംഭവത്തിനു ശേഷം വർഷങ്ങൾക്കപ്പുറം ഇന്നാണവരെ വീണ്ടും കാണുന്നത്....!

കൂടെ അന്നത്തെ പല സംശയങ്ങൾക്കുമുള്ള മറുപടിയും ഇന്നു കിട്ടി...,

ഇതെങ്ങനെ സംഭവിച്ചു എന്ന എന്റെ ചോദ്യത്തിനു...,
അവൾ പറഞ്ഞു...,
എന്റെ ഇതേ ചോദ്യത്തിനുള്ള അവരുടെ മറുപടി...,

കൂട്ടിന് അമ്മയില്ലാതെയും.., അച്ഛനുണ്ടായിട്ടും ഇല്ലാത്തതിനു തുല്ല്യമായും ജീവിക്കുന്ന ഒരാൾക്ക്.....,

അച്ഛനും അമ്മയും ഇല്ലാത്തതിന്റെ കൂടെ കാഴ്ച്ച ശക്തിയും കൂടി നഷ്ടമായ ഒരാളുടെ വിഷമം എളുപ്പം മനസ്സിലാവും എന്നു മാത്രമാണ് പറഞ്ഞത്....,

അവളന്ന് കരഞ്ഞത് സങ്കടം കൊണ്ടല്ലെന്നും..,

അവൻ ചെയ്തിട്ടുള്ള സകല തെറ്റും
അവളോടെറ്റു പറഞ്ഞ് അവനവളെ ഇഷ്ടമാണെന്നു പറഞ്ഞപ്പോൾ അവൾ ആലോചിച്ചത് കണ്ണില്ലാത്ത തന്റെ മുന്നിൽ നിന്നും എന്തും മറച്ചു പിടിക്കാമായിരുന്നിട്ടും അതിനൊന്നും മുതിരാതെ അതേറ്റു പറഞ്ഞ്
അനാഥയായ തന്നെ കൂടെ ഒന്നിച്ച് ജീവിക്കാൻ ക്ഷണിച്ചപ്പോൾ
കരഞ്ഞതല്ല സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു പോകുകയായിരുന്നുവത്രെ....

കൂടെ കോളേജിലെ ആരെങ്കിലും ഉപദ്രവിക്കുകയോ മോശമായി പെരുമാറുകയോ ചെയ്താൽ അവന്റെ പേരു പറഞ്ഞോള്ളാൻ കൂടി അവൻ അവളോട്  പറഞ്ഞു

അവളുടെ സംരക്ഷകനായതിന്റെയും ആനന്ദകണ്ണീരായിരുന്നു അവയെല്ലാം...,

എന്നിട്ടും അതിനേക്കാളൊക്കെ ഏറെ എന്നെ അത്ഭുതപ്പെടുത്തിയത്....,

ചുറ്റും എല്ലാം കൊണ്ടും
എല്ലാം തികഞ്ഞവരെന്ന് സ്വയം വിശ്വസിക്കുന്ന ഞാനടക്കമുള്ള നൂറു കണക്കിനു സുന്ദരിമാർ ആ കോളേജിൽ ഉടുത്തും ഒരുങ്ങിയും തെക്കു വടക്ക് നടന്നിട്ടും ഞങ്ങളിൽ ഒരാളുടെ മുഖം പോലും അവന്റെയുള്ളിൽ പതിഞ്ഞില്ലെന്നതാണ്.....,

എല്ലാം കൂടി ചേർത്തു വായിച്ചതോടെ,

ഇപ്പോൾ ഒന്നെനിക്കറിയാം....,
ഒരു പെണ്ണ് അവൾ ഏറ്റവും സുന്ദരിയായി മാറുന്നത് അവളുടെ മുഖം അതീവസുന്ദരമായി തീരുമ്പോഴല്ല...,

മറിച്ച്....,

ആ പെണ്ണ്  അവൻ ആഗ്രഹിക്കുന്ന രീതിയിൽ അവന്റെ  മനസ്സിലും ജീവിതത്തിലും അവൾ   അതായി തീരുമ്പോഴാണ്....!!!!⁠⁠⁠⁠
ഒരു വൃദ്ധന്‍ നെഴ്സിനോട് എനിക്ക് വേഗം പോകണം.ഡോക്റ്ററോട് എന്നെ ഒന്ന് വേഗം നോക്കി വിടാന്‍ പറയുമോ?
ഒന്‍പതു മണിയ്ക്ക് ഒരു വളരെ അത്യാവശ്യ കാര്യമുണ്ട്!"

 ആശുപത്രിയില്‍ അസ്വസ്ഥനായി ഇരുന്ന ഒരു എണ്‍പതുകാരന്‍ നേഴ്സിനോട് അപേക്ഷിച്ചു. നേഴ്സ് ഒരല്പം ദേഷ്യത്തോടെ കാത്തിരിക്കാന്‍ പറഞ്ഞു.

ഡോക്ടര്‍ മുറിയിലേക്ക് കയറുമ്പോള്‍ ഇദ്ദേഹം ഓടിച്ചെന്ന് പറഞ്ഞു,"എന്നെ ദയവായി വേഗം നോക്കി വിടുമോ? ഇപ്പോള്‍ എട്ടര. ഒന്‍പതു മണിയ്ക്ക് എനിക്ക് വളരെ അത്യാവശ്യമായ ഒരു കാര്യമുണ്ട്."

നേഴ്സ് അയാളെ മാറ്റാന്‍ ശ്രമിക്കുമ്പോള്‍ ഡോക്ടര്‍ അയാളുടെ ദയനീയ ഭാവത്തിലേയ്ക്ക് നോക്കി. അകത്തേയ്ക്ക് വരാന്‍ പറഞ്ഞു.

പരിശോധിക്കുമ്പോള്‍ വീണതും നെറ്റിപൊട്ടി ആഴത്തില്‍ മുറിവുണ്ടായതും ചോര പോയതും ഒക്കെ അയാള്‍ പറഞ്ഞു. മുറിവ് വൃത്തിയാക്കി സ്റ്റിച്ച് ഇട്ട് ഡ്രെസ് ചെയ്യുന്നതിനിടയ്ക്ക് എന്തായിരുന്നു പോകാനുള്ള തിടുക്കം എന്ന് ഡോക്ടര്‍ ചോദിച്ചു.

"ഭാര്യയ്ക്ക് സുഖമില്ല. അവളുടെ കൂടെ ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ എത്തുമെന്ന് ഞാന്‍ അവള്‍ക്ക് വാക്ക് കൊടുത്തിരുന്നു", അദ്ദേഹം പറഞ്ഞു.

"എന്താണ് ഭാര്യയുടെ അസുഖം?""

അല്‍ഷീമേഴ്സ് ആണ്.

"ഒരല്പം സംശയത്തോടെ, ഡോക്റ്റര്‍ ചോദിച്ചു,"അല്‍ഷീമേഴ്സ്? അപ്പോള്‍ നിങ്ങള്‍ കൊടുത്ത വാക്ക് അവരെങ്ങനെ ഓര്‍ക്കും?

"ചിരിച്ചു കൊണ്ട് അദ്ദേഹം,
"വാക്ക് കൊടുത്തത് ഞാന്‍ അല്ലെ? ഓര്‍ക്കേണ്ടതും പാലിക്കേണ്ടതും ഞാന്‍ അല്ലെ?
അവള്‍ക്ക് അസുഖം ഇല്ലാതിരുന്നപ്പോഴും ഞാന്‍ വാക്ക് കൊടുത്തിട്ട് അത് നടത്താന്‍ അവള്‍ എന്‍റെ പുറകെ നടക്കേണ്ടി വന്നിട്ടില്ല. പിന്നെ ഓര്‍മ്മയുടെ കാര്യം ചോദിച്ചില്ലേ? കഴിഞ്ഞ അഞ്ചു വര്‍ഷമായി അവള്‍ എന്നെ തിരിച്ചറിഞ്ഞിട്ടില്ല. പക്ഷെ എനിക്കറിയാമല്ലോ, അവള്‍ എന്‍റെ ആരാണെന്ന്! അതുകൊണ്ട് എനിക്ക് പോയേ പറ്റൂ! എന്‍റെ വാക്കാണത്!

Monday, 22 August 2016


പക്ഷിയുടെ ജീവന്‍

ഒരിക്കല്‍ ഒരു യുവാവ് തന്റെ ഒരു പക്ഷിയെയും കൊണ്ട് തന്റെ ഗുരുവിനടുത്തുചെന്നു. എന്നിട്ട് ഗുരുവിനെ കളിപ്പിയ്ക്കാനായി യുവാവ് ചോദിച്ചു "ഗുരോ ഈ പക്ഷി ജീവനുള്ളതാണോ അതോ ചത്തതാണോ?" ഗുരു കാണാതിരിക്കാനായി ഇയാള്‍ പക്ഷിയെ ശരീരത്തിന് പുറകിലേയ്ക്ക് പിടിച്ചിരിക്കുകയായിരുന്നു. ഗുരു പക്ഷി ചത്തതാണെന്ന് പറയുകയാണെങ്കില്‍ അതിനെ പറത്തിവിടാനും അതിന് ജീവനുണ്ടെന്ന് പറയുകയാണെങ്കില്‍ കയ്യിലിട്ട് കഴുത്തുഞെരിച്ച് കൊല്ലാനും യുവാവ് മനസ്സില്‍ പദ്ധതിയിട്ടിരുന്നു. യുവാവിന്റെ ചോദ്യം കേട്ടപ്പോള്‍ ഗുരു പറഞ്ഞു "ചോദ്യത്തിനുള്ള ഉത്തരം നിങ്ങളുടെ കൈയ്ക്കുള്ളിലാണ്"


പിന്നാലെ വന്നവർ


പിന്നാലെ വന്നവർ അല്ലാപ്പോയ്ഴും  മുമ്പേ നടന്നു  ശീലിച്ചവനായിരുന്നു , ഞാൻ .പിന്നാലെ നടന്നു വരുന്നവരുടെ കാലൊച്ചകൾ  കേള്ക്കുന്നത് അങ്ങനെ എനിക്ക്  ഹരമായി.  പിന്തുടരുന്നവരുടെ  എണ്ണം ക്രമേണ  ലക്ഷം  ലക്ഷമാവുമെന്ന്  ഞാൻ സ്വപനം  കണ്ടു.  എന്നാൽ ഒരു ദിവസം  പൊടുന്നനെ അവരെല്ലാം  എന്നെ മറികടന്ന്  പുതിയൊരു  നേതാവിന്റെ  പിറകെ ധൃതിയിൽ  നടന്നു നീങ്ങുന്നത്‌  എന്നെ ആശങ്കാകുലനാക്കി . പിറകിൽ  കട്ടി കൂടുന്ന ശൂന്യത  എന്നെ ഭയപ്പെടുത്താൻ  തുടങ്ങിയപ്പോൾ  ഞാൻ   ഇടവഴികളിലൂടെ  തിരക്കിട്ട് നടക്കാൻ തുടങ്ങി.  രാജപാതകളിലേക്ക്  എളുപ്പ വഴികളൊന്നു മില്ലെന്നു  മനസ്സ് ഓർമപ്പെടുത്താൻ  തുടങ്ങിയതോടെ ഞാൻ  അസ്വസ്ഥനായി .



Tuesday, 22 March 2016

തോമസ് ആല്‍വാ എഡിസണ്‍


ഒരു ദിവസം വൈകുന്നേരം സ്കൂള്‍ വിട്ടുവന്ന തോമസ് ആല്‍വാ എഡിസണ്‍ അമ്മയ്ക്കു നേരേ ഒരു പേപ്പര്‍ നീട്ടിക്കൊണ്ട് പറഞ്ഞു. ''അമ്മേ ദാ..ഈ കത്ത് അമ്മയ്ക്കു തരാന്‍ ക്ലാസ് ടീച്ചര്‍ പറഞ്ഞു". ആകാംക്ഷയോടെ എഡിസന്റെ അമ്മ ആ കത്ത് വാങ്ങി. കത്തിലൂടെ കണ്ണോടിച്ച എഡിസന്റെ അമ്മയുടെ മുഖം മങ്ങി. ഈ ഭാവമാറ്റം കണ്ട എഡിസണ്‍ ചോദിച്ചു "എന്താ അമ്മേ ഈ കത്തില്‍?". ഉടനെ ചെറുതായി പുഞ്ചിരിച്ചുകൊണ്ട് അമ്മ ആ കത്ത് ഉറക്കെ വായിച്ചു. " നിങ്ങളുടെ മകന്‍ അസാമാന്യ കഴിവുകളുള്ള ഒരു കുട്ടിയാണ്. ഈ ചെറിയ സ്കൂളിലെ അധ്യാപകരോ സൗകര്യങ്ങളോ അവനെ നന്നായി പഠിപ്പിക്കാന്‍ മതിയാവില്ല. നിങ്ങള്‍ തന്നെ കൂടുതല്‍ സമയം അവനെ പഠിപ്പിക്കുന്നതാകും ഉചിതം".
നാളുകള്‍ കടന്നുപോയി, മാസങ്ങളും, വര്‍ഷങ്ങളും കഴിഞ്ഞു. എഡിസണ്‍ ലോകമറിയുന്ന നൂറ്റാണ്ടിലെ തന്നെ മികച്ച ശാസ്ത്രജ്ഞനായി മാറി. ഒരു ദിവസം വീട്ടിലെ പഴയ സാധനങ്ങള്‍ അടുക്കി വൃത്തിയാക്കിക്കൊണ്ടിരിക്കേ എഡിസണ്‍ മടക്കിയ ഒരു പഴയ പേപ്പര്‍ കഷണം കിട്ടി. എഡിസണ്‍ അതെടുത്ത് നോക്കി. അന്ന് തന്റെ ടീച്ചര്‍ അമ്മയ്ക്കായി കൊടുത്തുവിട്ട കത്തായിരുന്നു അത്. എഡിസണ്‍ അത് വായിച്ചു നോക്കി. അതില്‍ ഇങ്ങനെ എഴുതിയിരുന്നു:
" നിങ്ങളുടെ മകന്‍ ബുദ്ധിയില്ലാത്ത ഒരു കുട്ടിയാണ്. ഇവനെ പഠിപ്പിച്ച് സമയം കളയാന്‍ ഞങ്ങള്‍ക്കാവില്ല, ദയവായി ഇനി ഇവനെ ഈ സ്കൂളിലേയ്ക്ക് അയയ്ക്കരുത്." ഇത് വായിച്ചശേഷം എഡിസണ്‍ മണിക്കൂറുകള്‍ ഒറ്റയ്ക്കിരുന്നു വാവിട്ടു കരഞ്ഞു.
അവസാനം അയാള്‍ തന്റെ പഠനമുറിയിലെ മേശയില്‍ നിന്നും ഡയറിയെടുത്ത് ഇങ്ങനെ കുറിച്ചു:
" ബുദ്ധിയില്ലാത്ത എഡിസണെ ലോകത്തിന് മുന്നില്‍ മഹാനാക്കിയ എന്റെ അമ്മയാണ് യഥാര്‍ത്ഥ ധീര വനിത"... . ദുര്‍ബല മനസ്സുള്ള ഇന്നത്തെ കുട്ടികള്‍ നാളെയുടെ അഭിമാനമായി മാറിയേക്കാം.
തളരരുത്....നിങ്ങളാകാം നാളെയുടെ ധീരവനിതയോ...ധീരപുരുഷനോ..ധൈര്യത്തോടെ മുന്നേറൂ.... ..


വിവാഹം

കെട്ടുന്നെങ്കില്‍ ഒരു ചൊവ്വാദോഷക്കാരിയെ തന്നെ കെട്ടണം.... വെറും ചൊവ്വാദോഷക്കാരിയല്ല..... കെട്ടിന്‍റെ എട്ടാം നാള്‍ കെട്ടിയോന്‍ തട്ടിപ്പോവുമെന്ന് ജാതകത്തിലുള്ള ഒരു ചൊവ്വാദോഷക്കാരിയെ .... !
ആ എട്ടു ദിവസവും അവള്‍ ഞാന്‍ കെട്ടിയ താലി മുറുകെ പിടിച്ച് എനിക്കായി മനമുരുകി പ്രാര്‍ത്ഥിക്കും ..
ആ എട്ടു ദിവസവും ,വഴികണ്ണുമായി മുപ്പത്തിമുക്കോടി ദൈവങ്ങളേയും വിളിച്ച് അവളെന്‍റെ വരവും കാത്തിരിക്കും ...
ആ എട്ടു ദിവസവും അവളെന്‍റെ നെഞ്ചില്‍ കിടന്ന് ഉറങ്ങാതെ എന്‍റെ ഹൃദയത്തിന്‍റെ സ്പന്ദനമറിയും....
ആ എട്ടു ദിവസവും അവളുടെ ചുണ്ടുകള്‍ എനിക്കായി മാത്രം മന്ത്രിക്കും , ആ കണ്ണുകള്‍ എനിക്കായി മാത്രം തുളുമ്പും , ആ ഹൃദയം എനിക്കായി മാത്രം തുടിക്കും , ആ കാതുകള്‍ എന്‍ സ്വരത്തിനായി മാത്രം കാതോര്‍ക്കും.....
ആ എട്ടു നാള്‍ എനിക്കവള്‍ വാത്സല്ല്യമേകുന്ന അമ്മയാകും.... അനുസരിപ്പിക്കുന്ന അനിയത്തിയാവും... ശാസിക്കുന്ന ചേച്ചിയാവും....
എന്നിട്ടാ എട്ടാം നാളിന്‍റെ അന്ത്യയാമത്തില്‍ ഞങ്ങളൊരുമിച്ചാ മട്ടുപ്പാവില്‍ നിന്ന് ആകാശത്തേക്ക് നോക്കി ചൊവ്വയോട് ഒരുപാട് നന്ദി പറയും ,
ഞങ്ങളുടെ മനസ്സുകളെ ഒരുമിച്ച് സ്നേഹിക്കാന്‍ പഠിപ്പിച്ചതിന് , ഞങ്ങളെ മനസ്സുകളെ ഒന്നായി ചിന്തിപ്പിച്ചതിന്, ഞങ്ങളുടെ ഹൃദയം ഒരുപോല്‍ തുടിപ്പിച്ചതിന് , എല്ലാത്തിനുമുപരി ഞങ്ങളുടെ ജീവിതത്തിന് ശക്തമായൊരു അടിത്തറയേകിയതിന്....
ആ നന്ദി പറച്ചില്‍ കേട്ടാവണം ഞങ്ങള്‍ക്കായി ഒന്‍പതാം നാള്‍ പുലരേണ്ടത്.....!!.... ആ പുലരിയില്‍ നിന്നാവണം ഈ ജന്മം മുഴുവനുമുള്ള പുലരികള്‍ക്ക് തുടക്കം....!!

(ഫോട്ടോ കടപ്പാട് Aneesh Thrithallur
Different point )

Lyrics: SAKHAVU KAVITHA (Poem) - സഖാവ് കവിത    Poem : Sakhavu - സഖാവ് Lyrics : Sam Mathew Singers : Arya Dayal, Sam Mathew Upload : ...